ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ; നാലുപേരെ സിപിഎം പുറത്താക്കി

കണ്ണൂർ: കണ്ണൂരിൽ ​ഗുരുതരമായ ആരോപണമാണ് സി.പി.എം നുള്ളിൽ വന്നിരിക്കുന്നത്. ക്രിപ്റ്റോ കറൻസി ഇടപാട് തട്ടിപ്പിനെ തുടർന്ന് കണ്ണൂരിൽ സിപിഎം പ്രവർത്തകരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇത്തരത്തിൽ ഒരു പരാതി സംസ്ഥാന സെക്രട്ടറിക്ക് വരുകയും അത് സംബന്ധിച്ച് ഒരു സംസ്ഥാന സമിതി അം​ഗത്തിന്റെ നേത്യത്വത്തിലുള്ള വ്യക്തമായ അന്വേഷണത്തിലൊടുവിലാണ് മൂന്ന് ലോക്കൽ കമ്മറ്റി അം​ഗങ്ങൾക്കും ഒരു സംസ്ഥാനകമ്മറ്റി അം​ഗത്തിനും ക്രിപ്റ്റോ കറൻസി ഇടപാടിൽ പങ്കുള്ളതായും ഇതുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളിൽ ഇടപെട്ടതായും പാർട്ടി കണ്ടെത്തിയത്. പാടിയോട്ടുചാൽ ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം അഖിൽ, സേവ്യർ, റാംഷ, ബ്രാഞ്ച് അംഗം സകേഷ് എന്നിവർക്കെതിരെയാണ് നടപടി. ഇവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ്. ഘടകകക്ഷി നേതാവിന്റെ മകനുമായി ചേർന്ന് നടത്തിയ ക്രിപ്റ്റോ ട്രെഡിങ് ഇടപാടിലാണ് നടപടി. കേരള കോൺഗ്രസ്‌ നേതാവിന്റെ മകനുമായി കോടികളുടെ ഇടപാട് നടത്തി എന്ന് പാർട്ടി കണ്ടെത്തുകയായിരുന്നു.