ആരാണ് നവാബ് രാജേന്ദ്രൻ . കെ കരുന്നാകരനെതിരെ നിയമ യുദ്ധം നടത്തി വിജയച്ച നവാബ്

ആരാണ് നവാബ് രാജേന്ദ്രന്‍
പയ്യന്നൂർ : അനീതിയുടെ ഗുഹാമുഖങ്ങളില്‍ , നീതിയുടെ , മനുഷ്യാവകാശങ്ങളുടെ , പ്രകാശം തേടി ഒരു അവധൂതനെ പോലെ നടന്ന ഒരു ചെറിയ , വലിയ മനുഷ്യസ്നേഹി . ടി. എ രാജേന്ദ്രൻ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥനാമം . പയ്യന്നൂരിലുള്ള കുഞ്ഞിരാമ പൊതുവാളിന്റേയും ഭാര്‍ഗവിയമ്മയുടേയും മകനായി 1950 ഒക്ടോബര്‍ 10 – നാണ് നവാബ് രാജേന്ദ്രന്‍ എന്ന ടി എ രാജേന്ദ്രന്‍ ജനിച്ചത് . പൊതുതാൽപര്യ ഹർജികളിലൂടെയാണ്‌ രാജേന്ദ്രൻ പ്രശസ്തനാകുന്നത്‌ . രാജേന്ദ്രന്റെ ജീവിതം സാമൂഹ്യ തിന്മകളോടുള്ള എതിർപ്പിന്റെ ഒരു ഉദാഹരണമായി നിലകൊള്ളുന്നു . അദ്ദേഹത്തെ കഠിനമായി ദ്രോഹിച്ച പൊലീസ്‌ ഓഫീസർ ജയറാം പടിക്കൽ തന്റെ അവസാന കാലത്ത്‌ നല്ലൊരു മനുഷ്യന്റെ ജീവിതവും ജോലിയും തകർത്തെറിഞ്ഞതിൽ ” പശ്ചാത്തപിച്ചിരുന്നു .
തൃശ്ശൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന നവാബ്‌ എന്ന പത്രത്തിലൂടെയാണ്‌ രാജേന്ദ്രൻ പൊതുപ്രവർത്തന രംഗത്തേക്ക്‌ കടന്നുവരുന്നത്‌ . അക്കാലത്ത് നടന്ന അഴിമതികളേയും , അധർമ്മങ്ങളേയും കുറിച്ച് നവാബ്‌ പത്രത്തിൽ വിമർശന രൂപത്തിലുള്ള ലേഖനങ്ങൾ രാജേന്ദ്രൻ പ്രസിദ്ധീകരിച്ചു . ഇതു കൊണ്ടു തന്നെ രാജേന്ദ്രൻ നവാബ്‌ രാജേന്ദ്രൻ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി.
തട്ടിൽ കൊലക്കേസ്‌ എന്നറിയപ്പെടുന്ന തട്ടിൽ എസ്റ്റേറ്റ്‌ മാനേജർ ജോണിന്റെ കൊലപാതകത്തെക്കുറിച്ച്‌ സുപ്രധാനമായ തെളിവുകൾ ആദ്യമായി കിട്ടുന്നത്‌ നവാബ്‌ രാജേന്ദ്രനാണെന്ന് പറയപ്പെടുന്നു . അതിനുശേഷം നവാബ് രാജേന്ദ്രൻ കൊടിയ മർദ്ദനങ്ങൾക്കിരയായി‍ . അദ്ദേഹത്തിന്റെ പത്രമാപ്പീസ് ഈ സമയത്ത്‌ എതിരാളികൾ തല്ലിത്തകർത്തു . നീണ്ട അജ്ഞാത വാസത്തിനു ശേഷം പുറത്തു വന്ന നവാബ്‌ രാജേന്ദ്രൻ പിന്നീട്‌ അനീതിക്ക്‌ എതിരായി പോരാടിയത്‌ നിയമങ്ങളിലൂടെയും , കോടതികളിലൂടെയും ആയിരുന്നു . നവാബ്‌ സമർപ്പിച്ച പല പൊതു താൽപര്യ ഹർജികളും അദ്ദേഹത്തിന്‌ പൊതു ജനത്തിനും അനുകൂലമായ വിധിയുണ്ടായി .
പൊതുകാര്യപ്രസക്തമായ വിഷയങ്ങളിൽ നിയമയുദ്ധം നടത്തിയ ശ്രദ്ധേയനായ നവാബ് കെ . കരുണാകരനെതിരെ നടത്തിയ നിയമയുദ്ധങ്ങൾ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു . കരുണാകരൻ നേതൃത്വം നൽകിയ കോൺഗ്രസ് മന്ത്രിസഭയിൽ മന്ത്രിയായിരുന്ന എം . പി . ഗംഗാധരന് നവാബിന്റെ കേസിനെ തുടർന്ന് സ്ഥാനം രാജി വയ്ക്കേണ്ടി വന്നിരുന്നു . ഗംഗാധരൻ പ്രായ പൂർത്തിയാകാത്ത മകളെ വിവാഹം കഴിപ്പിച്ചു എന്നതായിരുന്നു കേസ് .
ജയറാം പടിക്കലിന്റെ ബൂട്ടിന്റെ പ്രഹരമേറ്റു പലപ്പോഴും മരണ തുല്യനായി കിടക്കേണ്ടി വന്നിട്ടുള്ളതു കൂടാതെ ഒളിവിലും ജയിലിലും കിടന്ന് അടിയന്തരാവസ്ഥയുടെ ക്രൂരതക്കെതിരേ ഒറ്റക്കു പോരാടി . തന്റെ എല്ലാമായ നവാബ് പത്ര സ്ഥാപനം ഭരണാധികാരികള്‍ തീയിട്ട് നശിപ്പിച്ചിട്ടു പോലും ആ ധീരനെ കീഴ്‌പെടുത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല .
കരുണാകരന്റെ രാഷ്ട്രീയ ജീവിതത്തിലെ ചെയ്തികള്‍ സംബന്ധിച്ച ചില സുപ്രധാന രേഖകള്‍ നവാബിന്റെ കൈവശമുണ്ടായിരുന്നു . മദ്യം കൊടുത്തു മയക്കിക്കിടത്തിയാണ് അത് കൈക്കലാക്കിയതെന്ന് ജയറാം പടിക്കല്‍ പിന്നീട് എറ്റു പറഞ്ഞു .
അനീതി എവിടെ കണ്ടാലും പച്ചയായി എതിര്‍ക്കുന്ന നവാബിനെ ശല്യക്കാരനായ വ്യവഹാരിയായി പ്രഖ്യാപിക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും കോടതി അത് ഫയലില്‍ പോലും സ്വീകരിക്കാതെ തള്ളിക്കള യുകയായിരുന്നു . ആ ചെറിയ മനുഷ്യനുള്ള വലിയ അംഗീകാരമായിരുന്നു അത് .
പൊതു താല്പര്യ ഹർജികള്‍ ഇന്ന് പലര്‍ക്കും സ്വകാര്യ താല്പര്യ ഹർജികളും , ധന സമാഹരണ മാര്‍ഗ്ഗവും ആകുമ്പോള്‍ ഒരു ചില്ലിക്കാശുപോലും നേടാതെ നവാബ് നീതി തേടി കോടതി വരാന്തകള്‍ കയറി ഇറങ്ങി . സ്വയം കേസ് വാദിച്ചു