കോൺഗ്രസിനകത്ത് സ്ത്രീപീഡനം.

പരാതിയുമായി മഹിളാ കോൺഗ്രസ് നേതാവ്.

ഹേമ കമ്മിറ്റി റിപ്പോർട്ട് വഴി മലയാള സിനിമ മേഖലയിലെ സ്ത്രീപീഡന പരാതികൾ പുറത്തുവരികയും വിഷയം തിളച്ചു നിൽക്കുകയും ചെയ്യുന്നതിനിടയിൽ രാഷ്ട്രീയത്തിലെ സ്ത്രീപീഡന കഥകളുമായി മുൻ മഹിളാ കോൺഗ്രസ് നേതാവ് രംഗത്ത് വന്നു. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ പരാതി പറഞ്ഞിരിക്കുന്നത്. പരാതി ഉയർത്തിയിരിക്കുന്നത് കോൺഗ്രസിലെ ചെറിയ ആളൊന്നുമല്ല. എ ഐ സി സി അംഗവും കെപിസിസി നിർവാഹക സമിതി അംഗവും മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി ഏറ്റവും ഒടുവിൽ പബ്ലിക് സർവീസ് കമ്മീഷൻ അംഗം എന്ന നിലകളിൽ പ്രവർത്തിച്ച സിമി റോസ് ബെൽ ജോൺ ആണ് സ്ത്രീ പീഡന അനുഭവങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.സിനിമയിൽ മാത്രമല്ല കോൺഗ്രസ് പാർട്ടിയിലും കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നും പാർട്ടിയെ കയ്യടക്കി വെച്ചിരിക്കുന്ന ഒന്ന് രണ്ട് നേതാക്കന്മാരാണ് പവർ ഗ്രൂപ്പ് ഉണ്ടാക്കി എല്ലാ കളികളും നടത്തുന്നത് എന്നും അവർ തുറന്നടിച്ചു. പ്രതിപക്ഷനേതാവ് വി ഡി സതീശനാണ് കോൺഗ്രസ് പാർട്ടിയിലെ പവർ ഗ്രൂപ്പിൻറെ നേതാവ് എന്നും അവർ പറഞ്ഞു.
കോൺഗ്രസ് പാർട്ടിയുടെ ഒരു നേതാവിനെയും ഒരു സ്ത്രീയും ഒറ്റയ്ക്ക് കാണുവാൻ പോകരുത് എന്ന മുന്നറിയിപ്പ് കൂടി സിമി പറയുന്നുണ്ട്. കോൺഗ്രസ് പാർട്ടിയിൽ കുറച്ചുകാലമായി ഇത്തരത്തിലുള്ള മോശം പ്രവണതകൾ തുടർന്ന് വരികയാണ്.പാർട്ടിയിൽ അവസരങ്ങൾ ലഭിക്കുന്ന സ്ത്രീകൾ നേതാക്കന്മാരുടെ ചൂഷണങ്ങൾക്ക് വിധേയരാകുന്നു എന്നത് പരസ്യമായ രഹസ്യമാണ് എന്നും സെമി റോസ് ബെൽ ജോൺ പറയുന്നു.

 

 

 

 

 

ഇപ്പോൾ കെപിസിസി ജനറൽ സെക്രട്ടറി പദവിയിൽ ഇരിക്കുന്ന ദീപ്തി മേരി വർഗീസ്. അതുപോലെ തന്നെ മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ജെബി മേത്തർ എന്നിവരെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് സിമി സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങൾ ദുരനുഭവങ്ങൾ പലതും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട് എന്നും എന്നാൽ നേതാക്കന്മാരുടെ താല്പര്യങ്ങൾക്ക് വഴങ്ങാതെ വന്നതാണ് താൻ പാർട്ടിയിൽ തടയപ്പെടാൻ കാരണം എന്നും അവർ പറയുന്നത്. നേതാക്കന്മാരുമായി രഹസ്യബന്ധങ്ങൾ തുടർന്നുവരുന്ന ചില സ്ത്രീകൾ അർഹതയില്ലാത്ത പദവികൾ സ്വന്തമാക്കുന്നത് പാർട്ടിയിൽ ചർച്ചയായി വന്നിട്ടുള്ള കാര്യമാണെന്നും അവർ പറയുന്നുണ്ട്. തനിക്ക് മാത്രമല്ല തൻറെ സുഹൃത്തുക്കളായ പല വനിതാ പ്രവർത്തകർക്കും നേതാക്കന്മാരിൽ നിന്നും പീഡനങ്ങൾ ഉണ്ടായിട്ടുള്ള കഥകൾ തനിക്ക് അറിയാമെന്നും അവർ പറഞ്ഞു.പാർട്ടി പദവികൾ മാത്രമല്ല പാർലമെൻററി പദവികളിലേക്കുള്ള തെരഞ്ഞെടുപ്പ് അവസരങ്ങളിലും പല നേതാക്കളും മഹിളാ കോൺഗ്രസ് നേതാക്കളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ട്. ഇതിന് വഴങ്ങിയില്ലെങ്കിൽ വെറും കൊടിപിടിത്തക്കാർ മാത്രമായി സ്ത്രീകൾ മാറുന്ന സാഹചര്യമാണ് പാർട്ടിയിൽ നിലനിൽക്കുന്നത്. കഴിഞ്ഞ രണ്ടു മൂന്നു കൊല്ലത്തിനിടയിലാണ് കോൺഗ്രസ് പാർട്ടിക്കകത്ത് തെറ്റായ പ്രവണതകൾ ശക്തി പ്രാപിച്ചത് ഇതിന് എല്ലാ പിന്തുണയും നൽകി മുന്നോട്ടു പോകുന്നത് പ്രതിപക്ഷ നേതാവാണെന്നും അവർ പറഞ്ഞു.സിനിമ മേഖലയിലെ സ്ത്രീകളുടെ പീഡന സംഭവങ്ങൾ പുറത്തുവന്നതിൻറെ പേരിൽ സിപിഎമ്മിന്റെ നേതാക്കൽ അടക്കമുള്ള സിനിമാതാരങ്ങളെ കുറ്റപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന പ്രതിപക്ഷ നേതാവ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾ സ്വന്തം കാലിലെ മന്ത് മൂടിവച്ചുകൊണ്ടാണ് മറ്റുള്ളവരെ മന്തൻമാർ എന്ന് വിളിക്കുന്നത് എന്ന രീതിയിലുള്ള പരിഹാസവും അവർ നടത്തിയിട്ടുണ്ട്.

ഏതായാലും മഹിളാ കോൺഗ്രസിൻറെ ഉയർന്ന പദവികളിൽ ഇരുന്ന സിമി റോസ് ബെൽ ജോൺ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലുകൾ കോൺഗ്രസ് പാർട്ടിയിൽ വലിയ പൊട്ടിത്തെറിക്കു വഴിയൊരുക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ആരും പറയാത്ത വെളിപ്പെടുത്തലുകളുമായി വന്ന സി മി റോസ് ബെൽ ജോണിന് എതിരെ ഇപ്പോഴത്തെ മഹിളാ കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നിട്ടുണ്ട്. പാർട്ടിയിൽ നിന്നുകൊണ്ട് വലിയ വലിയ പദവികൾ സ്വന്തമാക്കിയ സിമി കഴിഞ്ഞ കുറച്ചുകാലമായി പാർട്ടിയിൽ ഒരു പ്രവർത്തനവും നടത്താറില്ല.പി എസ് സി അംഗം എന്ന നിലയിൽ വലിയ വരുമാനം നേടി സാമ്പത്തികമായി നേട്ടം ഉണ്ടാക്കിയ സിമി ഇപ്പോൾ സത്യവതി ചമയുന്നത് വേറെ ചില ലക്ഷ്യത്തോടെ ആണെന്നും കോൺഗ്രസ് പാർട്ടിയിലൂടെ എല്ലാം നേടിയ ശേഷം ഇപ്പോൾ തിരിച്ചു കുത്തുന്നത് മനസാക്ഷിയില്ലായ്മ കൊണ്ടാണ് എന്നും ഈ നേതാക്കൾ ആരോപിക്കുന്നുണ്ട്.