കർണാടകയിൽ നാളെ വോട്ട് എണ്ണൽ; രാഷ്ട്രീയ പാർട്ടികൾ ഏറെ ആകാംഷയിൽ…

ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നാളെ നടക്കും. ഇത്തവണ റെക്കോഡ് പോളിംഗ് ശതമാനമാണ് കർണാടകയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ 73.18 ശതമാനമായിരുന്നു പോളിംഗ്. 1952-ന് ശേഷമുള്ള ഏറ്റവുമുയർന്ന പോളിംഗ് ശതമാനമാണിത്. കഴിഞ്ഞ തവണ 72.45 ആയിരുന്നു പോളിംഗ്. ബെംഗളൂരു നഗര മേഖലയിലാണ് ഇത്തവണയും ഏറ്റവും കുറവ് പോളിംഗ്. 55% പേർ മാത്രമാണ് ഇത്തവണയും വോട്ട് ചെയ്തത്. വോട്ടെടുപ്പിന് ശേഷം പത്ത് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നതിൽ അഞ്ചും  തൂക്ക് നിയമസഭയാണ്  പ്രവചിക്കുന്നത്. ഇതിൽ നാലെണ്ണം കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും എന്നും പറയുന്നുണ്ട്. ഒരു എക്സിറ്റ് പോൾ സർവേ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും പറയുന്നു. നാല് എക്സിറ്റ് പോൾ ഫലങ്ങൾ കോൺഗ്രസിനാണ് അധികാരം പ്രവചിക്കുന്നത്.