ഗസ്സയില്‍ ഇസ്രായേലിൻറ്റെ കൂട്ടക്കരുതി; 32,490 ആയി മരണസംഖ്യ.

അന്തർദേശീയ സമ്മർദ്ദങ്ങള്‍ അവഗണിച്ചുകൊണ്ട് ഗസ്സയില്‍ കൂട്ടക്കരുതി തുടർന്ന് ഇസ്രായേല്‍. വടക്കൻ ഗസ്സയിലും റഫയിലും ഖാൻ യൂനുസിലും സ്ഥിതി കൂടുതല്‍ രൂക്ഷമാണ്.

ദുബൈ: അന്തർദേശീയ സമ്മർദ്ദങ്ങള്‍ അവഗണിച്ചുകൊണ്ട് ഗസ്സയില്‍ കൂട്ടക്കരുതി തുടർന്ന് ഇസ്രായേല്‍. വടക്കൻ ഗസ്സയിലും റഫയിലും ഖാൻ യൂനുസിലും സ്ഥിതി കൂടുതല്‍ രൂക്ഷമാണ്.

ഇസ്രായേല്‍ ദക്ഷിണ ലബനാനു നേരെ നടത്തിയ ആക്രമണത്തില്‍ ആരോഗ്യ പ്രവർത്തകർ ഉള്‍പ്പെടെ ഒൻപതു പേർ കൊല്ലപ്പെട്ടു.

ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു, റഫക്കു നേരെ കൂടുതല്‍ ശക്തമായ ആക്രമണം അനിവാര്യമെന്ന സൂചന നല്‍കി. ഈ കൂട്ടക്കുരുതി തടയാൻ ഉടൻ ഇടപെടണമെന്ന് യു.എന്നിനോടും അന്താരാഷ്ട്ര കോടതിയോടും ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇസ്രായേല്‍ സുരക്ഷ ഉറപ്പാക്കാനുതകുന്ന എല്ലാ ലക്ഷ്യങ്ങളും നേടുന്നതുവരെ ആക്രമണം തുടരുമെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. റഫക്കു നേരെയുള്ള ആക്രമണം ഹമാസിനെ അമർച്ച ചെയ്യാൻ അനിവാര്യമാണ് എന്നാണ് നെതന്യാഹുവിന്റെ വാദം. റഫയില്‍നിന്ന് ഒഴിഞ്ഞുപോകുന്നവർക്ക് ഭക്ഷണവും സുരക്ഷയും നല്‍കുമെന്നും നെതന്യാഹു അറിയിച്ചിട്ടുണ്ട്.

റഫ ആക്രമണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അമേരിക്കൻ നേതൃത്വവുമായി ചർച്ച ചെയ്തെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലൻറ് അറിയിച്ചു.