സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടാക്കിയത് മമ്മൂട്ടിയും മോഹൻലാലും…

ഞാൻ കിടന്നു കൊടുത്തത് പണം ഉണ്ടാക്കാൻ വേണ്ടി... എല്ലാം തുറന്നടിച്ച് നടി ഷക്കീല...

മലയാള സിനിമാ ലോകത്ത് പീഡനങ്ങളും പരാതികളും കേസും അറസ്റ്റും രാജിവെക്കലുകളും ഒക്കെ നിറഞ്ഞ നിൽക്കുമ്പോൾ സിനിമയിൽ എന്താണ് നടക്കുന്നത് എന്ന് തുറന്നു പറഞ്ഞുകൊണ്ട് ഒരു കാലത്ത് മലയാളത്തിലെ സൂപ്പർ താരമായിരുന്ന ഷക്കീല രംഗത്ത് വന്നു. ആരെയും ഭയക്കാതെ എല്ലാം വെട്ടി തുറന്ന് പറഞ്ഞ ഷക്കീലയുടെ വാക്കുകളാണ് ഇപ്പോൾ വലിയ പ്രചാരത്തിൽ നിലനിൽക്കുന്നത്. മലയാള ചലച്ചിത്ര മേഖലയിൽ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന പവർ ഗ്രൂപ്പ് ഉണ്ടാക്കിയത് സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ആണ് എന്ന് ഷക്കീല തുറന്നടിച്ചു. പണം ഉണ്ടാക്കാൻ കിടന്നു കൊടുത്ത ശേഷം ആരോടെങ്കിലും ഇഷ്ടക്കേട് തോന്നിയാൽ അതിൻറെ പേരിൽ അയാൾക്കെതിരെ പീഡന ആരോപണം നടത്തുന്ന നടികളെ തനിക്ക് പുച്ഛമാണ് എന്നും ഷക്കീല തുറന്നടിച്ചു.

പ്രമുഖരായ പുരുഷതാരങ്ങൾ ഇപ്പോൾ സിനിമ ലൊക്കേഷനുകളിൽ എത്തണമെങ്കിൽ അവിടെ കാരവൻ സൗകര്യം നിർബന്ധമാണ്. എന്തിനുവേണ്ടിയാണ് ഇത് എന്ന് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ. ഈ കാരവനിൽ സൂപ്പർതാരങ്ങൾ വിശ്രമം എടുക്കുകയല്ല. യഥാർത്ഥത്തിൽ പുരുഷതാരങ്ങൾ ശരീര അധ്വാനം നടത്തുന്നത് കാരവന് അകത്താണ്. അവിടെയാണ് ഇഷ്ടപ്പെട്ട സ്ത്രീകളുമായി ലൈംഗിക വേഴ്ച നടത്തുന്നത്. കാരവനകത്ത് സെക്സ് മാത്രമല്ല. പ്രമാണി താരങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം, ഇഷ്ടമുള്ള മദ്യം, ഇതെല്ലാം ഈ കാരവനിൽ ഇഷ്ടാനുസരണം വിളമ്പുകയാണ് പതിവ്. ഞങ്ങൾ അഭിനയിച്ചിരുന്ന കാലത്ത് വേഷം മാറാൻ പോലും ഒരു സൗകര്യം ലൊക്കേഷനുകളിൽ ഒരുത്തി തന്നിരുന്നില്ല. ലൊക്കേഷൻ പരിസരത്ത് മരത്തിൻറെ മറവിലൊക്കെയായാണ് വേഷം മാറൽ നടത്തിയിരുന്നത്. മൂത്രമൊഴിക്കാൻ പോലും ലൊക്കേഷനുകളിൽ സൗകര്യം ഉണ്ടായിരുന്നില്ല. ഇതെല്ലാം സഹിച്ചാണ് ഞങ്ങൾ സിനിമയിൽ നിന്നത് എന്നും ഷക്കീല ഓർമിക്കുന്നു. സിനിമാ രംഗത്ത് സ്ത്രീകൾക്കെതിരെ നടത്തുന്ന പീഡനങ്ങൾ പറഞ്ഞ എതിർപ്പുമായി വന്ന മീ ടു ഏർപാടുകാരും ഡബ്ലിയു സി സി കാരുമൊക്കെ വെറും തട്ടിപ്പ് നടത്തുകയായിരുന്നു. സിനിമയിൽ ലഭിക്കുന്ന വമ്പൻ പ്രതിഫലവും പബ്ലിസിറ്റിയും ആണ് പുതിയ നടികളുടെ എല്ലാം മോഹം എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള 15 അംഗ പവർ ഗ്രൂപ്പ് കൊണ്ട് നടക്കുന്നത് മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ്. ഇപ്പോൾ പീഡന പരാതികളും ആയി വർഷങ്ങൾക്കുശേഷം രംഗത്ത് വന്ന നടിമാരെയും ഷക്കീല ആക്ഷേപിച്ചു. ഇഷ്ടക്കേട് ഏത് നടൻ കാണിച്ചാലും ചെരിപ്പൂരി അടിക്കാൻ ചങ്കൂറ്റം കാണിക്കണം. മലയാളത്തിൽ മാത്രമല്ല എല്ലാ ഭാഷ ചലച്ചിത്ര രംഗത്തും ഇതുപോലെയൊക്കെയുള്ള കാര്യങ്ങൾ നടക്കുന്നുണ്ട് എന്നും ഷക്കീല അഭിപ്രായപ്പെട്ടു.

അഭിമുഖത്തിന്റെ ഒടുവിലാണ് ഷക്കീല സ്വന്തം അനുഭവങ്ങളുടെ കഥകൾ പുറത്തുവിട്ടത്. 90 കളിലാണ് മലയാള സിനിമ വേദിയിൽ തിരക്കുള്ള നടിയായി ഞാൻ പ്രവർത്തിച്ചത്. എൻറെ ശരീരം കാണിച്ചാൽ സിനിമ വലിയതോതിൽ വിജയിക്കും എന്ന് തെളിഞ്ഞതോടുകൂടി, എൻറെ പിറകെ ഒരു ദിവസത്തെ ഷെഡ്യൂളിന് വേണ്ടി പോലും നിർമ്മാതാക്കൾ കാവൽ നിൽക്കുകയാണ് ഉണ്ടായത്. എൻറെ ശരീരത്തിൽ സെക്സിന്റെ ഭാഗങ്ങൾ ജന്മനാ ഉള്ളതാണ്… ഞാൻ ഒരു മരുന്നും അതിനുവേണ്ടി കഴിച്ചിട്ടില്ല. മലയാളികൾക്ക് വണ്ണമുള്ള ശരീരമുള്ള സ്ത്രീകളെയാണ് ഇഷ്ടപ്പെടുന്നത് എന്നുകൂടി ഞാൻ തിരിച്ചറിഞ്ഞത് ഇവിടെ കിട്ടിയ അംഗീകാരത്തോടുകൂടിയാണ്. ഞാൻ അഭിനയിക്കുന്ന സിനിമകൾ കാണാൻ 17 വയസ്സുകാർ മുതൽ 70 വയസ്സുകാർ വരെ ഓടിക്കൂടിയ ചരിത്രവും ഉണ്ട്.

മലയാള സിനിമയുടെ വിജയത്തിന് ഞാൻ ഒരു ഘടകമായി മാറിയ കാലത്ത് എനിക്ക് പണം ആവശ്യമായിരുന്നു. പണത്തിനുവേണ്ടി തുണി അഴിച്ചുമാറ്റാൻ എനിക്കൊരു മടിയും ഉണ്ടായില്ല. ഈ അവസരം മുതലെടുക്കാൻ ആണ് അന്നത്തെ നിർമ്മാതാക്കളും തയ്യാറായത്. അഞ്ചോ പത്തോ മിനിറ്റ് നീളമുള്ള എൻറെ രംഗങ്ങൾ ചിത്രീകരിക്കാൻ ഒരു ദിവസം എങ്കിലും അവസരം തരണം എന്ന് പറഞ്ഞ് പിറകെ നടന്ന ആളുകളാണ് അന്ന് ഉണ്ടായിരുന്നത്. ഞാൻ അതിനെ തയ്യാറായപ്പോൾ 5 ലക്ഷം പ്രതിഫലം തന്നവർ പത്തുലക്ഷം വരെ ഓഫർ ചെയ്യാൻ മടി കാട്ടിയില്ല.  കിട്ടിയ അവസരം മുതലെടുക്കാൻ ഞാനും ശ്രമിച്ചു. അതുകൊണ്ടാണ് ആണുങ്ങൾക്ക് ഒപ്പം കിടക്കാനും സിനിമയിൽ അവർ പറയുന്ന രീതിയിൽ ഉടുതുണി അഴിച്ചു മാറ്റാനും തയ്യാറായത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പേരിൽ ഒരു ഡസനിലധികം പ്രമുഖരായ സിനിമക്കാരാണ് കേസുകളിൽ പ്രതിയായി മാറിയിരിക്കുന്നത്.  ഇപ്പോൾ മാധ്യമങ്ങളിലും ചർച്ചകളിലും  സിനിമയിലെ പീഡന കഥകൾ നിറഞ്ഞു നിൽക്കുകയാണ്. സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ ഭാരവാഹികൾ ഒന്നടങ്കം രാജിവച്ചു. അന്വേഷണങ്ങൾ നടക്കുകയാണ്. ഇതിൻറെ എല്ലാം അവസാനം എത്തുമ്പോൾ മലയാള സിനിമ ലോകം പരിശുദ്ധിയുടെയും പരിപാവനതയുടെയും കേന്ദ്രമായി മാറും എന്നൊക്കെ സിനിമക്കാരും സർക്കാരും പറയുന്നുണ്ട്. യഥാർത്ഥത്തിൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഇതിനേക്കാൾ ഗൗരവമുള്ള വലിയ സംഭവങ്ങളും അതിനു മേലുള്ള അന്വേഷണങ്ങളും വിധികളും ഒക്കെ മലയാളികളായ നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോൾ സിനിമയാണ് പൊതുസമൂഹത്തിലെ മുഖ്യ ചർച്ച എങ്കിൽ. ഒരു പുതിയ ജനശ്രദ്ധയുള്ള വിഷയത്തിലേക്ക് മാധ്യമങ്ങൾ കടക്കുന്നതോടുകൂടി ഇപ്പോഴത്തെ സിനിമയുടെ പേരിലുള്ള തർക്കങ്ങൾക്കും വീരവാദങ്ങൾക്കും തിരശ്ശീല വീഴുക തന്നെ ചെയ്യും. എന്തായാലും ഉഗ്രസ്ഫോടനത്തോടുകൂടി കേരളത്തിൽ ഞെട്ടലുകളും ബോധം കെടലുകളും ഒക്കെ ഉണ്ടാക്കിയ പുതിയ സംഭവവികാസത്തിൽ സത്യാവസ്ഥ തുറന്നു പറയാൻ തയ്യാറായ ഷക്കീലയെ പോലെ ഉള്ളവർക്കും മുന്നിൽ നിന്നുകൊണ്ട് നമുക്ക് ആ സ്ത്രീക്ക് ഒരു വലിയ സല്യൂട്ട് നൽകാം.