അബദ്ധങ്ങൾ കൊണ്ട് ജീവൻ നഷ്ട്ടപ്പെടുന്നവർ ധാരാളമായി ഉണ്ട്.ഇടുക്കിയിൽ നടന്നിരിക്കുന്നത് അങ്ങനെ ഒരു സംഭവമാണ് . ആംബുലൻസിൻ്റെ ബാറ്ററിയിൽ കലർത്താൻ ഉപയോഗിക്കുന്ന വെള്ളം മദ്യത്തിലൊഴിച്ച് കുടിച്ച യുവാവിന് ദാരുണാന്ത്യം. വണ്ടിപ്പെരിയാർ ചുരക്കുളം അപ്പർ ഡിവിഷൻ കല്ലുവേലി പറമ്ബിൽ ജോബിനാണ് മരിച്ചത്. 40 വയസായിരുന്നു.അതീവ ഗുരുതരാവസ്ഥയിൽ ഒപ്പം മദ്യപിച്ച സുഹൃത്ത് പ്രഭു കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.തമിഴ്നാട്ടിൽ നിന്നും നാട്ടിലേക്ക് സുഹൃത്തിന്റെ മൃതദേഹവുമായി വരുന്നതിനിടെ കുമളിയിൽ വച്ചാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.കഴിഞ്ഞദിവസം തമിഴ്നാട് തിരുപ്പൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് വണ്ടിപ്പെരിയാറിൽ താമസിക്കുന്ന പ്രതാപ് (39) മരിച്ചിരുന്നു.നാട്ടിലേക്ക് ആംബുലൻസിൽ പ്രതാപിന്റ്റെ മൃതദേഹവുമായി കൂട്ടുകാരായ ജോബിനും പ്രഭുവും അടക്കം അഞ്ച് പേരാണ് യാത്ര തിരിച്ചത്.കുമളിയിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെ ഒടുവിൽ എത്തി.ആംബുലൻസ് ചായ കുടിക്കാനായി നിർത്തിയ സമയത്ത് ജോബിനും പ്രഭുവും തമിഴ്നാട്ടിൽ വച്ച് കഴിച്ചതിന്റ്റെ ബാക്കി ഉണ്ടായിരുന്ന മദ്യം ആംബുലൻസിന്റ്റെ ബാറ്ററിയിൽ ഒഴിക്കാൻ വച്ചിരുന്ന വെള്ളം ഉപയോഗിച്ച് കലർത്തി കുടിക്കുകയായിരിന്നു.കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ പ്രവേശിപ്പിച്ചു.ജോബിൻ പക്ഷെ ഇവിടെ വച്ച് മരിച്ചു.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രഭുവിനെ പ്രാഥമിക ചികിത്സക്ക് ശേഷം പ്രവേശിപ്പിച്ചു. ഇയാൾ ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. നില അതീവ ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.