വീട്ടമ്മയെ പട്ടികകൊണ്ട് ക്രൂരമായി മർദ്ദിച്ചു, ഭർത്താവിനെതിരെ അസഭ്യ വർഷം, തിരിഞ്ഞുനോക്കാതെ പോലീസ്

കൊല്ലം: വീട്ടിൽ കയറി വീട്ടമ്മയെ മർദിച്ചതായി പരാതി വിളക്ക് പാറ കമ്പ തടം സ്വദേശിനിയായ നിർമ്മലയ്ക്ക് ആണ് മർദനമേറ്റത്. സംഭവത്തിൽ അയൽവാസിയായ പ്രദീപിനെതിരെ ഏരൂർ പോലീസിൽ വീട്ടമ്മ പരാതി നൽകി. മദ്യപിച്ചെത്തി വീട്ടിൽ കയറി പട്ടികകൊണ്ട് അയൽ വാസിയായ പ്രദീപ് വീട്ടമ്മയെ മർദിച്ചു വെന്നാണ് പരാതി. മർദ്ദനത്തിൽ പരിക്കേറ്റ വീട്ടമ്മ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഏരൂർ പോലീസിൽ പരാതി നൽകിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാനോ മർദ്ദനമേറ്റ വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്താനോ പോലീസ് തയ്യാറായില്ലന്നും പരാതിയുണ്ട്. നിർമ്മലയും ഭർത്താവ് തിലകരാജും തമ്മിൽ സ്വന്തം വീട്ടിൽ വാക്കേറ്റം ഉണ്ടായ സമയത്താണ് പ്രദീപ് ഇവിടെ ശബ്ദമുണ്ടാക്കരുത് എന്ന് പറഞ്ഞുകൊണ്ട് എത്തുകയും തിലകരാജന് നേരെ അസഭ്യം പറയുകയും നിർമ്മലയെ മർദ്ദിക്കുകയും ചെയ്തത്.