24-ാം വയസ്സിൽ മുങ്ങിയ കൊലക്കേസ് പ്രതി 51-ാം വയസ്സിൽ പിടിയിൽ

മാവേലിക്കര:  1990ൽ വീട്ടമ്മയെ കൊലപ്പെടുത്തി സ്വർണം കവർന്ന കേസിൽ ജീവപര്യന്തം തടവു ശിക്ഷ വിധിക്കപ്പെട്ട ഒളിവിൽ പോയ പ്രതി 27 വർഷങ്ങൾക്കുശേഷം പിടിയിൽ മാങ്കുഴി കുഴിപ്പറമ്പ് തെക്കേതിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ 61 കൊല്ലപ്പെട്ട കേസിലാണ് അകന്ന് ബന്ധുവും വീട്ടിലെ മുൻ ജോലിക്കാരിയുമായ
ആറുന്നൂറ്റി മംഗലം ബിജു ഭവനിൽ അച്ഛമ്മയെ റെജി 51 വയസ്സ് പോലീസ് പിടികൂടിയത് വിവാഹം കഴിച്ച് ഭർത്താവുമൊത്ത് മിനി രാജു എന്ന പേരിൽ കോതമംഗലം അടിവാട്ടു താമസിക്കുകയായിരുന്നു.ഇവർക്ക് രണ്ടു മക്കളും ഉണ്ട് കൊലക്കേസിൽ 1990 അറസ്റ്റിലായ അച്ഛമ്മയെ 1993ല്‍
സെഷൻസ് കോടതി വിട്ടയച്ചിരുന്നു അപ്പീലിൽ ഹൈക്കോടതി 1996 ജീവപര്യന്തം നടപടിച്ച വിധിച്ചു. മണിക്കൂറുകൾക്കകം ഒളിവിൽ പോയ ഇവരെ തിരഞ്ഞ് പോലീസ് തമിഴ്നാട് ഡൽഹി ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ വരെ പോയി.വർഷങ്ങളായി ഈ വരണ്ട് കൾ മടങ്ങുന്ന സാഹചര്യത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ ഇവരെ പിടികൂടിയത്. 1996 മുങ്ങിയ ശേഷം അച്ഛമ്മ കോട്ടയം ചുങ്കത്ത് മിനി എന്നപേരിൽ വീട്ടുജോലി ചെയ്തു വരുന്നതായി പോലീസിന് സൂചന ലഭിച്ചിരുന്നു അക്കാലത്തെ ഒരു കെട്ടിടം നിർമ്മാണ തൊഴിലാളിയുമായി പ്രണയത്തിലായി എന്നും 1999 വിവാഹം കഴിച്ച് അയാളുടെ നാടായ തമിഴ്നാട് തക്കലയിലേക്ക് പോയെന്നും അറിഞ്ഞു.
ഈ തമിഴ്നാട് സ്വദേശിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പോലീസിനെ കോതമംഗലത്ത് എത്തിച്ചത്.അച്ചാമ്മ അഞ്ചുവർഷമായി തുണിക്കടയിൽ ജോലി ചെയ്യുകയായിരുന്നു. ഇന്ന് രാവിലെ മാവേലിക്കര അഡിഷണൽ സെക്ഷൻസ് കോടതിയിൽ ഹാജരാക്കി ജീവപര്യന്തം തടവിനെ പൂജപ്പുര സെൻട്രൽ ജയിലിൽ പ്രവേശിപ്പിക്കും