ടൈറ്റന്‍ തിരച്ചില്‍ തുടരുന്നു: പേടകത്തിലെ ഓക്‌സിജന്‍ തീരുന്നു.

 

 

ബോസ്റ്റൺ :  ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാൻ സഞ്ചാരികളുമായി പോയ ചെറു അന്തര്‍വാഹിനി ‘ടൈറ്റനു’വേണ്ടി വന് സന്നാഹങ്ങളോടെയുള്ള തിരച്ചില് കണ്ടെത്താനായില്ല . അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍, ഏതാണ്ട് 12,500 അടി താഴ്ചയില്‍ പേടകം ഉണ്ടെന്ന നിഗമനത്തിലാണ് തിരച്ചില്‍ ഏകോപിപ്പിക്കുന്ന അമേരിക്കയും ക്യാനഡയും. പേടകത്തിലെ ഓക്സിജന് തീരുന്നുവെന്ന റിപ്പോര്ട്ടും ആശങ്കയുയര്ത്തുന്നു. വ്യാഴം ഉച്ച വരെയുള്ള ഓക്സിജന് മാത്രമേ പേടകത്തില് ഉണ്ടാകു. ചൊവ്വാഴ്ച അര മണിക്കൂര്‍ ഇടവിട്ടാണ് മുഴക്കംപോലുള്ള ശബ്ദം കേട്ടത്. കനേഡിയൻ വിമാനത്തിലെ സോനാര്‍ ഉപകരണങ്ങളാണ് ശബ്ദം പിടിച്ചെടുത്തത്. പിന്നീട് റോബോട്ടുകളെ സമുദ്രാന്തര്‍ഭാഗത്ത് അയച്ച്‌ പരിശോധന നടത്തിയെങ്കിലും ശബ്ദത്തിന്റെ ഉറവിടം കണ്ടെത്തായില്ല. കൂടുതല് കപ്പലുകള് മേഖലയിലേക്ക് അയച്ചിട്ടുണ്ട്

ഞായര്‍ പുലര്‍ച്ചെ ആറിന് പുറപ്പെട്ട ടൈറ്റനുമായുള്ള ബന്ധം 1.45 മണിക്കൂറിനുള്ളില്‍ നഷ്ടമാവുകയായിരുന്നു. ബ്രിട്ടീഷ് കോടീശ്വരൻ ഹാമിഷ് ഹാര്‍ഡിങ്, ഫ്രഞ്ച് ഡൈവര്‍ പോള്‍ ഹെൻറി, പാക് വ്യവസായി ഷഹസാദ്ഷാ ദാവൂദ്, മകൻ സുലേമാൻ, പേടകം പ്രവര്‍ത്തിപ്പിക്കുന്ന സാഹസിക വിനോദസഞ്ചാര കമ്ബനി ഓഷ്യൻഗേറ്റിന്റെ സിഇഒ സ്റ്റോക്ടണ്‍ റഷ് എന്നിവരാണ് സഞ്ചാരികള്‍.